ഹോം
ആരോഗ്യം
കഥ
കവിത
കേരളം
കൗതുകം
ചരമം
ജന്മദിനം
ടെക്‌നോ ലോകം
പത്രങ്ങളിലൂടെ
പ്രതിഭ
ഫീച്ചര്‍
ലേഖനം
വിദേശം
വിദ്യാഭ്യാസം
വിവാഹം
വ്യക്തികള്‍
സഹായി
സിനിമ
Guest Book
 
 
 
തട്ടുകട


തൃശൂര്‍ റൗണ്ട് ടേബിള്‍ നടത്തിയ ഭകഷ്യമേളയില്‍ നിന്നും

 
News Date: Monday, February 08, 2010
'കട്ടിംഗ് എഡ്ജ്' - ശില്പ പ്രദര്‍ശനം

കേരള ലളിതകല അകാദമി സംഗടിപിക്കുന്ന ദാരുശില്പങ്ങളുടെ പ്രദര്‍ശനം കേരള സംഗീത നാടക അക്കാദമിയുടെ ഭരത് മുരളി ഒപ്പെന്‍ എയര്‍ തിയറ്റര്‍ പരിസരത്ത് 2009 ഫെബ്രുവരി 5നു  സംഗീത നാടക അകാദമി സെക്രടറി പ്രഭാകരന്‍ പഴശ്ശി ഉല്‍ത്ഗടനം ചെയ്തു. പ്രദര്‍ശനത്തില്‍ സമകാലീന ശില്പങ്ങള്‍ കുടാതെ പരമ്പരാഗത - ആദിവാസി ഗോത്ര ശില്പങ്ങളും ഉണ്ട് . ബുസ്തറിലെ മുറിയ ഗോത്ര ശില്പിയായ പിണ്ടിരം മണ്ടവിയുടെ 'മരത്തിനു കീഴില്‍ നൃത്തം ചെയ്യുന്ന അണ്‍കുട്ടിയും പെണ്‍കുട്ടിയും', ചുച്ചായി സോടിയുടെ 'നര്‍ത്തകന്‍' എന്നി ശില്പങ്ങള്‍ ഗോത്ര സംസ്കൃതിയുടെ അനവരനമാനെങ്ങില്‍ വഐ കെ രാജന്റെ 'ബ്രിഡ്ജ്' സമകാലീന രീതിയില്‍ ചെയ്തിട്ടുള്ള മിന്നല്‍ ശില്പമാണ് ടി. ജി. ജ്യോതി ലാലിന്‍റെ മനുഷ്യനും പക്ഷികളുമായി ബന്ടപെടുതികൊണ്ട്  ചെയ്ത 'പ്രകൃതി' എന്നാ ശില്‍പം തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഉള്പെടുതിയിരിക്കുന്നു

News Date: Monday, February 08, 2010
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തും-ബിനോയ് വിശ്വം

തൃശ്ശൂര്‍:കേന്ദ്ര വൈദ്യുതി അപ്പലറ്റ് ട്രിബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലാസ്ഥാപനമായി നിലനിര്‍ത്താന്‍ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണം പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. വൈദ്യുതിരംഗം സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത സംസ്ഥാനങ്ങളില്‍ ഇതു പ്രകടമാണ്. വെള്ളപ്പൊക്കമോ കൊടുങ്കാറ്റോ ............
[Full Story]

News Date: Monday, February 08, 2010
നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഞായറാഴ്ചയും വെള്ളം മുടങ്ങി

മണ്ണുത്തി:നെല്ലിക്കുന്ന്, പൂച്ചെട്ടി, നടത്തറ ഭാഗങ്ങളില്‍ ഞായറാഴ്ചയും കുടിവെള്ളം മുടങ്ങി. പീച്ചി പൈപ്പ്‌ലൈനില്‍നിന്ന് പമ്പിങ്ങ് സ്റ്റേഷനുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള 300 എം.എം. പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് കാരണം. ഇതുമൂലം പണികള്‍ക്കായി അടച്ച വാല്‍വ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളായ മിഷന്‍ക്വാര്‍ട്ടേഴ്‌സ്, നെല്ലിക്കുന്ന്, പറവട്ടാനി, പൂച്ചെട്ടി, നടത്തറ, അഞ്ചേരി, കുട്ടനെല്ലൂര്‍ എന്നിവിടങ്ങളിലാണ് മൂന്നാംദിവസവും കുടിവെള്ളം മുടങ്ങുന്നത്. പീച്ചിയില്‍നിന്ന് മൂന്നാം പൈപ്പ്‌ലൈനിലെ പണികള്‍ക്കുവേണ്ടിയാണ് വാല്‍വ് അടച്ചിട്ടത്. ഞായറാഴ്ച പൈപ്പ്‌ലൈന്‍ പണികള്‍ നിര്‍ത്തിവെച്ച് വാല്‍വ് തുറക്കാന്‍ ശ്രമിച്ചെങ്കിലും വാല്‍വുതുറക്കുമ്പോള്‍ പൈപ്പ് തള്ളിപ്പോവുകയാണുണ്ടായത്. കോണ്‍ക്രീറ്റില്‍ പൈപ്പ് ഘടിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അധികൃതര്‍ നടത്തുന്നത്. പമ്പിങ് സ്റ്റേഷനിലേക്ക് വെള്ളം ലഭിക്കാന്‍ ബദല്‍ സംവിധാനം ഇല്ലാത്തതാണ് ദുരിതത്തിന് ഇടയാക്കുന്നത്.

News Date: Monday, February 08, 2010
ആയുര്‍വേദം പ്രചരിക്കുന്നത് കേരളത്തിന്റെ മഹിമകൊണ്ട്- മന്ത്രി ശ്രീമതി

തൃശ്ശൂര്‍: ലോകത്ത് ആയുര്‍വേദം പ്രചരിക്കുന്നത് കേരളത്തിന്റെ മഹിമകൊണ്ടാണെന്ന് മന്ത്രി പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ഡോ. പി.കെ. വാര്യരെയും അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സിനെയും പോലുള്ളവരുടെ നിതാന്തപരിശ്രമം കൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പത്മഭൂഷണ്‍ ലഭിച്ച ഡോ. പി.കെ. വാര്യര്‍ക്കും ഇ.ടി. നാരായണന്‍ മൂസ്സിനും നല്‍കിയ സ്വീകരണയോഗം......... [Full Story]

News Date: Monday, February 08, 2010
ഗോപാലകൃഷ്ണനും നാഗേഷും സ്ഥാനമേറ്റു; ഒരു വിഭാഗം വിട്ടുനിന്നു

തൃശ്ശൂര്‍: ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണനും ജനറല്‍ സെക്രട്ടി എ. നാഗേഷും ഞായറാഴ്ച ചുമതലയേറ്റു. പഴയനടക്കാവ് ദീനദയാല്‍ സ്മൃതിമന്ദിരത്തില്‍ മുന്‍ പ്രസിഡന്റ് ഇ. രഘുനന്ദനന്റെ പക്കല്‍നിന്ന് മിനിറ്റ്‌സും മറ്റു രേഖകളും ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. ജില്ലയിലെ ബലിദാനികളായ പ്രവര്‍ത്തകരുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സ്ഥാനാരോഹണച്ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് തലമുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. കെ.വി. ശ്രീധരന്‍മാസ്റ്റര്‍, അമ്മാത്ത് പ്രഭാകരന്‍, ശങ്കരന്‍ വൈദ്യര്‍, ........................ [Full Story]

News Date: Friday, February 05, 2010
ഹെല്‍മറ്റ്‌ ഇല്ലെങ്കിലെന്താ..? സീറ്റ്‌ ബെല്‍റ്റുണ്ടല്ലോ !!

ഹെല്‍മറ്റ്‌ വേട്ടയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ കാറുകളില്‍ സീറ്റ്‌ ബെല്‍റ്റിടാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴയീടാക്കാന്‍ നീക്കം. പ്രതിമാസം പത്തു കോടി രൂപ പിഴയായി ലഭിച്ചിരുന്ന സ്ഥാനത്ത്‌ ഹെല്‍മറ്റ്‌ വേട്ടയിലൂടെ ഇപ്പോള്‍ ഒന്നരക്കോടി മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ കാര്‍ യാത്രക്കാരെ പിഴിയാന്‍ സര്‍ക്കാര്‍ നീക്കം. ഹെല്‍മറ്റ്‌ വേട്ടയിലൂടെ പത്തുകോടി രൂപയിലധികമാണ്‌ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ പ്രതിമാസം ധനകാര്യവകുപ്പിന്‌ കൈമാറിയിരുന്നത്‌. ഇതില്‍ ഭീമമായ ഇടിവാണ്‌ കഴിഞ്ഞ ................ [Full Story]

News Date: Friday, February 05, 2010
സംസ്ഥാന സ്കൂള്‍ നാടക മല്‍ത്സരത്തിലെ വിജയികളെ അനുമോദിച്ചു

സംസ്ഥാന സ്കൂള്‍ നാടക മല്‍ത്സരത്തില്‍ വിജയികലയവരെ തൃശൂര്‍ രംഗചേതനയുടെ അഭിമുക്യത്തില്‍ അനുമോദിച്ചു. തൃശൂര്‍ സാഹിത്യ അകാദമി കോമ്പൌണ്ടില്‍ വച്ച് നടന ചടങ്ങ് തൃശൂര്‍ കോര്‍പരേഷെന്‍ മേയര്‍ പ്രൊഫ്‌ ആര്‍. ബിന്ദു ഉല്‍ത്ഗടനം ചെയ്തു. സംഗീത നാടക അകാദമി സെക്രടറി ശ്രീ പ്രഭാകരന്‍ പഴശ്ശി ആദ്യക്ഷനയിരുന്നു. കെ. വി. ഗണേഷ് സംവിധാനം ചെയ്ത പൂരം എന്നാ നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്.

News Date: Friday, February 05, 2010
റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്‌ഡ്‌

ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്കിലെ റേഷന്‍കടകളില്‍ വിജിലന്‍സിന്റെ വ്യാപക റെയ്‌ഡ്‌. നടവരമ്പിലെ 3 കടകളിലാണ് റെയ്‌ഡ്‌ നടന്നത്‌. ജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌. റെയ്‌ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍  സംഘം കണ്ടെത്തി. കടകളില്‍ സൂക്ഷിക്കേണ്ട ലെഡ്ജര്‍ ഇവര്‍ വീടുകളിലാണ് ....... [Full Story]

News Date: Thursday, February 04, 2010
അനുശോചിച്ചു
തൃശ്ശൂര്‍: കൊച്ചിന്‍ ഹനീഫയുടെ നിര്യാണത്തില്‍ പി.സി. ചാക്കോ എം.പി. അനുശോചിച്ചു. മലയാളസിനിമയില്‍ ഹാസ്യത്തിന് സ്വന്തമായ ശൈലി തീര്‍ത്ത അതുല്യനടനായിരുന്നു കൊച്ചിന്‍ ഹനീഫയെന്ന് അദ്ദേഹം അനുസ്മരിച്ചു.

News Date: Thursday, February 04, 2010
റബ്ബര്‍തോട്ടത്തിന് തീപടര്‍ന്നു : മുളയത്ത് അഞ്ച് ഏക്കര്‍ കത്തി

മണ്ണുത്തി: മുളയത്ത് റബ്ബര്‍തോട്ടത്തില്‍ തീപ്പിടിത്തം. ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് മുകളിലെ അഞ്ച് ഏക്കറോളം വരുന്ന റബ്ബര്‍തോട്ടത്തിലെ പുല്ലിലാണ് തീകത്തിത്തുടങ്ങിയത്. തുടര്‍ന്ന് കുന്നിന്‍ചെരുവിലേയ്ക്ക് തീപടര്‍ന്നു. സ്വകാര്യവ്യക്തികളുടെ പത്ത് ഏക്കറോളം പറമ്പാണ് കത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീപ്പിടിത്തം ഉണ്ടായത്. 5 മണിയോടെ ഫയര്‍ഫോഴ്‌സ് എത്തി സമീപത്തുള്ള വീടുകളിലേയ്ക്ക് തീപടരാതിരിക്കാന്‍ വെള്ളം പമ്പിങ് നടത്തി. അടിക്കാടുകളാണ് കൂടുതലായി കത്തിയമര്‍ന്നത്. പുല്ലിലൂടെ തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഒന്നരമണിക്കൂറോളം വെള്ളം ഒഴിച്ചു. കുന്നിന്റെ ഉള്‍ഭാഗത്ത് വാഹനം എത്തിക്കാന്‍ കഴിയാത്തതിനാല്‍ വൈകീട്ട് 6.30ന് അവര്‍ ചുറ്റുമുള്ള തീയണച്ച് തിരികെപ്പോയി.

 
 
  Other Headlines
'കട്ടിംഗ് എഡ്ജ്' - ശില്പ പ്രദര്‍ശനം  
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തും-ബിനോയ് വിശ്വം  
നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഞായറാഴ്ചയും വെള്ളം മുടങ്ങി  
ആയുര്‍വേദം പ്രചരിക്കുന്നത് കേരളത്തിന്റെ മഹിമകൊണ്ട്- മന്ത്രി ശ്രീമതി  
ഗോപാലകൃഷ്ണനും നാഗേഷും സ്ഥാനമേറ്റു; ഒരു വിഭാഗം വിട്ടുനിന്നു  
ഹെല്‍മറ്റ്‌ ഇല്ലെങ്കിലെന്താ..? സീറ്റ്‌ ബെല്‍റ്റുണ്ടല്ലോ !!  
സംസ്ഥാന സ്കൂള്‍ നാടക മല്‍ത്സരത്തിലെ വിജയികളെ അനുമോദിച്ചു  
റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്‌ഡ്‌  
അനുശോചിച്ചു  
റബ്ബര്‍തോട്ടത്തിന് തീപടര്‍ന്നു : മുളയത്ത് അഞ്ച് ഏക്കര്‍ കത്തി  
എകൈ്‌സസ് ഉദ്യോഗസ്ഥര്‍ക്കായി ശില്‌പശാല നടത്തി  
ഫ്‌ളാറ്റില്‍ അഗ്‌നിബാധ; ജനമൈത്രി ബീറ്റ് തുണയായി  
 
 
 
Most wanted
സംസാരിക്കുന്ന ഐപോഡുമായി 'ആപ്പിള്‍'
Birthday
മാതൃഭാഷയുടെ പ്രധാന്യം
സെക്യൂരിറ്റി സോഫ്‌‌റ്റ്‌വെയറുകള്‍
സ്‌മാര്‍ട്ട്‌ ഇന്‍ഫോകോം കീബോര്‍ഡ്‌
www ഇരുപതിന്റെ ചെറുപ്പത്തില്‍
സ്‌മാര്‍ട്ട്‌ പേനകളുടെ കാലം
ഏസറിന്റെ 'ജെംസ്‌റ്റോണ്‍ ബ്ലൂ' ലാപ്‌ടോപ്പുകള്‍
Weather
Advertisements
 
 
 
 
 
 
   
 
© Copyright 2009 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact ethrissurnews@gmail.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies